എന്റെ സ്വപ്നങ്ങള്‍ക്ക്
ചാരവര്ണ്ണമാണ്.
അവപാകിയിരിക്കുന്നത്
ക്ഷാരഭൂമിയിലാണ്.
ഇനിയവ മുളക്കുമെന്നതും
വ്യാമോഹമാണ്.
അതുമൊരു സ്വപ്നം;
പിഞ്ഞിയൊരുടുപ്പിട്ട കങ്കാളം.
വെളിച്ചം വറ്റിയ മിഴികള്‍
ഉപ്പുവെള്ളത്തടാകങ്ങളാണ്.
മാംസമുരുകിത്തീര്ന്ന മുഖത്തവ
ഒട്ടുമേ അലങ്കാരങ്ങളല്ല.
പാതിവഴിയിലിടറി വീണവന്.
അല്ല; വീഴ്ത്തപ്പെട്ടവന്.
കരള്‍ മാന്തിപ്പറിച്ചു രസിച്ചോര്‍
കൊല്ലുവാന്‍ ദയയുമില്ലാത്തവര്
മരണമൊരു കള്ളിപ്പെണ്ണാണ്
കൊതിപ്പിച്ച് വലക്കുന്നവള്.
ഹൃദയവും ചതിക്കയാണെന്നെ
തുടര്‍ സ്പന്ദനത്താല്‍.
നിഴലേ; നീപോലുമില്ലല്ലോ
ഈയിരുട്ടിലെനിക്ക് മാത്രമായ്.
കരിന്തിരിയെരിയുന്ന
കല്വിളക്കാണിന്നു ഞാന്‍
ഒരുകാറ്റിനെ കൊതിക്കുന്ന
മോഹമിരുകൈകളാല്
പൊതിയുന്നണയാതിരിക്കാന്.
ചാരവര്ണ്ണമാണ്.
അവപാകിയിരിക്കുന്നത്
ക്ഷാരഭൂമിയിലാണ്.
ഇനിയവ മുളക്കുമെന്നതും
വ്യാമോഹമാണ്.
അതുമൊരു സ്വപ്നം;
പിഞ്ഞിയൊരുടുപ്പിട്ട കങ്കാളം.
വെളിച്ചം വറ്റിയ മിഴികള്‍
ഉപ്പുവെള്ളത്തടാകങ്ങളാണ്.
മാംസമുരുകിത്തീര്ന്ന മുഖത്തവ
ഒട്ടുമേ അലങ്കാരങ്ങളല്ല.
പാതിവഴിയിലിടറി വീണവന്.
അല്ല; വീഴ്ത്തപ്പെട്ടവന്.
കരള്‍ മാന്തിപ്പറിച്ചു രസിച്ചോര്‍
കൊല്ലുവാന്‍ ദയയുമില്ലാത്തവര്
മരണമൊരു കള്ളിപ്പെണ്ണാണ്
കൊതിപ്പിച്ച് വലക്കുന്നവള്.
ഹൃദയവും ചതിക്കയാണെന്നെ
തുടര്‍ സ്പന്ദനത്താല്‍.
നിഴലേ; നീപോലുമില്ലല്ലോ
ഈയിരുട്ടിലെനിക്ക് മാത്രമായ്.
കരിന്തിരിയെരിയുന്ന
കല്വിളക്കാണിന്നു ഞാന്‍
ഒരുകാറ്റിനെ കൊതിക്കുന്ന
മോഹമിരുകൈകളാല്
പൊതിയുന്നണയാതിരിക്കാന്.
ഹൃദയവും ചതിക്കയാണെന്നെ
ReplyDeleteതുടര്‍ സ്പന്ദനത്താല്‍......
നല്ല വരികള്‍
മരിച്ചു ജീവിക്കുന്ന മനസ്സിന്റെ വികാരവിചാരങ്ങള്‍ ...
കൊള്ളാം. പലതും അണയാതെ കൈകൊണ്ട് പൊതിഞ്ഞുസൂക്ഷിക്കേണ്ട കാലം
ReplyDeleteമരണമൊരു കള്ളിപ്പെണ്ണാണ്.. :)
ReplyDeleteകൊള്ളാം... എത്ര ശ്രദ്ധിച്ചാലും ചതിക്കുഴികളിൽ വീണ്, ഒറ്റപ്പെട്ട് അങ്ങനെ അങ്ങനെ ജീവിതങ്ങള്‍...
ReplyDeleteപാതിവഴിയിലിടറി വീണവന്.
ReplyDeleteഅല്ല; വീഴ്ത്തപ്പെട്ടവന്.
കരള്‍ മാന്തിപ്പറിച്ചു രസിച്ചോര്‍
കൊല്ലുവാന്‍ ദയയുമില്ലാത്തവര്
മരണമൊരു കള്ളിപ്പെണ്ണാണ്
കൊതിപ്പിച്ച് വലക്കുന്നവള്.
ഹൃദയവും ചതിക്കയാണെന്നെ
തുടര്‍ സ്പന്ദനത്താല്‍.
നിഴലേ; നീപോലുമില്ലല്ലോ
ഈയിരുട്ടിലെനിക്ക് മാത്രമായ്. ‘
കൊള്ളാം നല്ല വരികൾ
അതും സ്വപ്നം
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteമരണത്തിനെയും, സ്വന്തം നിഴലിനേ പോലും വിശ്വസിക്കാനാവാതെ... കൊള്ളാം.
ReplyDelete