നീയെൻ കിനാക്കൾക്ക്
പ്രഭാപൂർണ്ണ ദീപകം തന്നു.
ഞാനാരുമെന്തെന്നും
തേടിയയിന്നലകളുടെ
ഉത്തരവും നീ തന്നു
ഞാനെവിടെയെന്നാലും
എങ്ങിനെയെന്നാലും
നീയാം വികാരമെന്നിൽ
നീയെത്രയോ നിറച്ചു.
എന്നിട്ടും
ഈ ചെറുകാറ്റിൽ
ഈ നാളമണയാതെ
കൈക്കുമ്പിൾ ചേർക്കുവാൻ
ഞാനെന്തോ! മറന്നുപോയി!
ഇല്ലായിരുന്നെങ്കിലെനിക്കീ
ഇരുളിലിങ്ങനെയൊറ്റയ്ക്ക്
നിൽക്കേണ്ടതില്ലായിരുന്നു.
ഇനിയുണ്ടോ നിൻറെ കയ്യിൽ
ഒരു തരി തീക്കനലെനിക്കായ്
കാറ്റിലിനി വിളക്കണയാതെ
ജീവനെന്നോർത്തു ഞാൻ
കാത്തു കാവലിരുന്നോളാം!
അബൂതി
No comments:
Post a Comment