മുൻ അദ്ധ്യായം: സ്വപ്നത്തിൻറെ മരണം
അദ്ധ്യായം 19: കരിനാഗം
തുടരും
അദ്ധ്യായം 19: കരിനാഗം
എല്ലാ പ്രതീക്ഷകളും അസ്തമിച്ചതിൽ പിന്നെ, ആകാശത്തിൻറെ കീഴിൽ ഞാൻ മാത്രമായി. എനിക്ക് ചുറ്റും ഇരുട്ടായി. കണ്ണിൽ കണ്ണീരും തൊണ്ടയിൽ തേങ്ങലും മാത്രം ബാക്കിയായി. സുകുവിനോട് എന്തെങ്കിലുമൊന്ന് പറയാനായില്ലല്ലോ എന്ന സങ്കടത്തോടൊപ്പം, എനിക്കുറപ്പുമുണ്ടായിരുന്നു; ഞാനെന്ത് പറഞ്ഞാലും സുകു വിശ്വസിക്കില്ലെന്ന്. എല്ലാം കണ്ടു മനസ്സിലാക്കിയെന്ന ഭാവേനെ അവൻ പോയില്ലേ.
എത്ര നേരം അവിടെ നിർജീവയായി നിന്നു എന്നറിയില്ല. നേരം നന്നായി ഇരുണ്ടു തുടങ്ങിയപ്പോഴാണ് വീട്ടിലേക്ക് പോകണമല്ലോ എന്നോർത്തത്. ഒരു ജീവച്ഛവമായി മാറിയിരുന്നു ഞാനപ്പോഴേക്കും. നാട്ടിലേക്കുള്ള ബസ്സിൽ ഇരിക്കെ ആലോചിച്ചു.
ഇനിയെന്താണ് ചെയ്യേണ്ടത്. എവിടെയാണ് ഒരു അഭയം കിട്ടുക. എനിക്കറിയില്ല. മുന്നോട്ടുള്ള ജീവിതം ശരിക്കും ഒരു ചോദ്യചിഹ്നം തന്നെയാണ്. എന്ത് ജോലിയാണ് കിട്ടുക. ആരാണ് സഹായിക്കുക. എല്ലാ വാതിലുകളും അടഞ്ഞു കഴിഞ്ഞ പോലെ. ഒരു ശൂന്യത. എന്ത് ചെയ്യണം എന്നറിയാത്ത ഒരു തികഞ്ഞ ശൂന്യത.
ബസ്സിറങ്ങി പതുക്കെ ഇരുൾ വീണു തുടങ്ങിയ വഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ കാലുകൾക്ക് വല്ലാത്ത ഭാരമുണ്ടായിരുന്നു. ഇടവഴിയിൽ പതിവ് സ്ഥലത്ത് സുകുവിനെ കണ്ടില്ല. അല്ലെങ്കിലും സുകു ഇനി എന്നെ കാത്തിരിക്കില്ലല്ലോ. സങ്കടത്തോടെ നടക്കവേ ഒരു വളവ് തിരിഞ്ഞപ്പോൾ തൊട്ടു മുൻപിലെ ഇല്ലിക്കൂട്ടത്തിൻറെ അടുത്തൊരു കല്ലിൽ ഇരിക്കുന്ന സുകുവിനെ കണ്ടു. മനസ്സിലൊരു ആന്തലുണ്ടായി. എന്നെ കണ്ടപ്പോൾ സുകു എഴുനേറ്റു. പതുക്കെ നെഞ്ചിലൊരു മഹാഭാരവുമായി ഞാൻ അവൻറെ അരികിലെത്തി. സുകുവിൻറെ കണ്ണുകൾ ആകെ ചുവന്നിരുന്നു. പകയോടെ എന്നെ നോക്കി നിൽക്കുന്ന അവനോട് ഞാൻ ചോദിച്ചു.
"സുകുവിന് ദേഷ്യമാണോ.. സുകു കരുതുമ്പോലെ അല്ല.. ഞാൻ..."
എന്നെ മുഴുവനാക്കാൻ സമ്മതിക്കാതെ അവൻ ചീറി.
"മിണ്ടരുത് നീ. മിണ്ടരുത്.."
അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അവൻറെ ശ്വാസത്തിൽ മദ്യം മണത്തു. എൻറെ നെറ്റി ചുളിഞ്ഞു.
"സുകു കുടിച്ചിട്ടുണ്ടോ?"
"ഉണ്ടെങ്കിൽ?" അവൻറെ മറുചോദ്യം.
"എന്തിനാ സ്വയം നശിക്കുന്നത്? സുകൂ.. എൻറെ മനസ്സിൽ സുകു മാത്രമേ ഉള്ളൂ.. സുകു മാത്രം. രാജേട്ടൻ ജോലി ചെയ്തതിൻറെ പൈസ തരാൻ വന്നതാ. ആ പൈസയാ സുകു കണ്ടത്."
വർദ്ധിച്ച സങ്കടത്തോടെ ഞാൻ പറഞ്ഞപ്പോൾ ചുണ്ടു കോട്ടി അവൻ ചോദിച്ചു.
"ഓ... ഞാനത് വിശ്വസിക്കണം. അല്ലെ? പണി ചെയ്ത പൈസ താരാനല്ലേ ഒന്നര മണിക്കൂറ്. ഞാൻ അവൻറെ പിന്നാലെ ഉണ്ടായിരുന്നെടീ. ഈ പണി എന്താന്നൊക്കെ നല്ലോണം മനസ്സിലാവുന്നുണ്ടെനിക്ക്."
ഇനിയെന്താ പറയുക? പറഞ്ഞു തുടങ്ങിയാൽ ആദ്യം മുതൽ പറയണം. എല്ലാം. എന്നാലും ഫലമുണ്ടാകുമെന്ന് തോന്നുന്നില്ല. വേണ്ട. ഇതെൻറെ വിധിയാണെന്ന് കരുതി സമാധാനിക്കാം. അല്ലെങ്കിലും എനിക്കിനി ജീവിതത്തിൽ നല്ലതെന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടോ? നടന്നു തുടങ്ങിയപ്പോൾ മന്ത്രിക്കും പോലെ ഞാൻ പറഞ്ഞു. "ഞാൻ പോണു.."
സുകുവിനെ കടന്നു മുന്നോട്ട് പോകാൻ തുടങ്ങിയപ്പോഴാണ്, അവനെൻറെ ഇടങ്കയ്യിൽ കടന്നു പിടിച്ചത്..
"അങ്ങനെയങ്ങ് പോയാലോ? അപ്പൊ ഞാനാരാ? പൊട്ടനോ? ഇത്രേം കാലം പിന്നാലെ മണപ്പിച്ച് നടന്നിട്ട്...."
ഞാനാകെ അമ്പരന്നു. ആ പ്രവർത്തി സുകുവിൽ നിന്നും തീരെ പ്രതീക്ഷിച്ചില്ല. ആ ചോദ്യവും. മുഖം തിരിച്ച് അവനെ നോക്കിയപ്പോൾ മദ്യത്തിൻറെ അസഹ്യമായ വൃത്തികെട്ട ദുർഗന്ധം കാരണം എൻറെ മുഖം ചുളിഞ്ഞു പോയി. മാത്രമല്ല. എനിക്കാകെ വേവലാതിയായിരുന്നു. ദൈവമേ, ഇത് ഇടവഴിയാണ്. ആരെങ്കിലും വന്നാൽ..
"സുകൂ.. വിട്. ആരെങ്കിലും കാണും.. ഞാൻ ചീത്തപ്പേരുള്ളവളാ. സമ്മതിച്ചു. സുകു അങ്ങനെയല്ലല്ലോ. ഇപ്പോ സുകുവിനെന്താ വേണ്ടത്? ഇത്രേം കാലം എൻറെ പിന്നാലെ മണപ്പിച്ചു നടന്നതിന് നഷ്ടപരിഹാരമായിട്ട്..."
നേർത്ത വെളിച്ചം ചാലിച്ച ഇരുട്ടിൽ അവൻറെ മുഖഭാവം എനിക്ക് തിരിച്ചറിയാനായില്ല. എനിക്കാകെ ഒരു തരിപ്പ് ബാധിച്ചു. അവനെന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുന്നതിനിടയിൽ വിറയ്ക്കുന്ന ശബ്ദത്തോടെ പറഞ്ഞു..
"എനിക്കും വേണം.. ഇപ്പൊ..."
"സുകൂ.." കണ്ണിലാകെ ഇരുട്ട് കയറി. കാതിൽ ഒരു കൊടുങ്കാറ്റിൻറെ മൂളക്കം മാത്രം. ശബ്ദം പതറിപ്പോയി. ഇതും കേൾക്കേണ്ടി വന്നല്ലോ ഈശ്വരാ..
"എല്ലാരേം പോലെ സുകൂനും, ൻറെ മേനി മാത്രം മത്യോ? അത് കിട്ടിയാ സന്തോഷാവ്വോ.."
അവനൊന്നും പറഞ്ഞില്ല. എന്നെ വലിച്ച് കൊണ്ട് ഇല്ലിക്കാടിൻറെ ഓരത്ത് കൂടി പൊന്തക്കാട്ടിലേക്ക് നടക്കാൻ തുടങ്ങി. ഞാൻ ബലം പിടിച്ചു നോക്കി. പക്ഷെ അത് ദുർബലമായ പ്രതിരോധമായിരുന്നു. തോറ്റു കൊടുക്കാൻ മനസുള്ള, ഒരെതിർപ്പ്. പണ്ടേ ജീവിതത്തിൽ തോറ്റുപോയവൾക്ക്, ഉള്ളിലെ സ്നേഹത്തിൻറെ ചാപല്യത്തിനോട് തോൽക്കാൻ വിസമ്മതമൊന്നും ഇല്ലായിരുന്നു.
"സുകൂ.. വേണ്ടാട്ടോ... ദേ നോക്ക്.. പിന്നെ എപ്പോ വേണമെങ്കിലും ഞാൻ വരാ.. ഈ ത്രിസന്ധ്യക്ക് വേണ്ടാട്ടോ.." എൻറെ ശബ്ദത്തിനു പോലുമുണ്ടായിരുന്നു, കീഴടങ്ങാനിഷ്ടമുള്ള ഒരു ഭാവം.
അവനെൻറെ കയ്യിൽ ഒന്ന് കൂടി മുറുക്കിപ്പിടിച്ചു കൊണ്ട് അമറി.
"ചേലക്കാതെ വാടീ.. പിന്നെ.. ഇതിനല്ലേ മുഹൂർത്തം..."
ഇടവഴിയിൽ നിന്നും കുറെ ഉള്ളിലേക്ക് മാറിയുള്ള ഒരു പാറപ്പുറത്തെത്തി ഞങ്ങൾ. ഇരുട്ട് നന്നായി പടർന്ന് തുടങ്ങിയിരിക്കുന്നു. നേരിയ നാട്ടു വെളിച്ചത്തിൽ ഞാനവനെ കണ്ടു. എൻറെ സ്വപ്നങ്ങളുടെ നായകനെ. മദ്യം മലിനമാക്കിയ മനസ്സിലാകെ എന്നോടുള്ള പക നിറച്ച്, എൻറെ ശരീരം മോഹിച്ച് എൻറെ മുൻപിൽ നിൽക്കുന്ന അവനെ. ഒന്നുറക്കെ ശബ്ദമുണ്ടാക്കിയാൽ അപ്പുറത്തും ഇപ്പുറത്തുമുള്ള വീട്ടുകാർ കേൾക്കും. എനിക്ക് രക്ഷപ്പെടാം. പക്ഷെ എനിക്കതിനുമാവുന്നില്ലല്ലോ. സ്വയം.. സ്വയം നശിക്കുകയാണോ ഞാൻ. അറിയില്ല. മനസ്സ് കൊണ്ട് സുകുവിനെ എതിർക്കാനാവുന്നില്ല. ഒന്ന് വഴങ്ങിക്കൊടുത്താൽ എന്നോടുള്ള ദേഷ്യം മാറിയാലോ... ബുദ്ധിമാന്ദ്യം സംഭവിച്ചവളെ പോലെയായിരുന്നു എൻറെ ചിന്ത അപ്പോൾ.
ആ മുഖം എൻറെ മുഖത്തോടടുത്തു. അവൻറെ ചുണ്ടുകൾ എൻറെ മുഖത്തുകൂടി തലഞ്ഞും വിലങ്ങും ഓടിനടന്നു. പിന്നെയെൻറെ അധരങ്ങളെ തടവിലാക്കി. എന്നിലെ എതിർപ്പിൻറെ നീർപോളകൾ എപ്പോഴോ ഉടഞ്ഞുപോയിരുന്നു. വിവേകം നശിച്ചിരുന്നു. ചിന്താശക്തി ഇല്ലാതായിരുന്നു. അപ്പോൾ എൻറെ മനസ്സിൽ അവനും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു. എൻറെ പിഴ. എൻറെ ആദ്യത്ത പിഴ. എൻറെ ആദ്യത്തെ വലിയ പിഴ...
ജീവിതത്തിൽ ആദ്യമായി എൻറെ ശരീരവും മനസ്സും രോമാഞ്ചമണിഞ്ഞു. വസ്ത്രങ്ങൾ അഴിഞ്ഞു വീണു. പരുപരുത്ത പാറപ്പുറത്ത് സുകുവിൻറെ ഭാരം എന്നിലേക്കമരവേ ഞാനറിയാതെ അവനെ എന്നിലേക്ക് ഇറുക്കിച്ചേർത്തു. അവനൊരു കാട്ടു തീയായി എന്നിലേക്ക് പടർന്ന് കയറുമ്പോൾ, എൻറെ നഖങ്ങളവൻറെ മുതുകിൽ നിന്നും ചർമങ്ങൾ ചുരണ്ടിയെടുക്കുകയായിരുന്നു. കൊടുങ്കാറ്റു പോലെ നിമിഷങ്ങൾ കടന്നു പോയി. എൻറെ അരക്കെട്ടിൽ അവാച്യമായ ഒരനുഭൂതിയുടെ മേഘഗർജനമുണ്ടായി. അതിയായി മുറുക്കിയ ഒരു വീണയുടെ തന്ത്രികൾ പൊട്ടിപ്പോവുന്ന പോലെ, എന്തോ ഒന്ന്, എന്നിൽ പൊട്ടിത്തെറിച്ചു. പിന്നെ, ഒരു കിതപ്പിൻറെ അകമ്പടിയോടെ എന്നിൽ നിന്നും അടർന്നു മാറുന്ന സുകുവിനെ വീണ്ടും എന്നിലേക്ക് വലിച്ചിടാൻ ഞാനാഗ്രഹിച്ചു. അന്ന്, ആദ്യമായി മതി വന്നിട്ടും മതിവരാത്ത എന്തോ ഒന്ന് എന്നിലുണ്ടെന്ന് ഞാനറിഞ്ഞു.
ജീവിതത്തിൽ ആദ്യമായി എൻറെ ശരീരവും മനസ്സും രോമാഞ്ചമണിഞ്ഞു. വസ്ത്രങ്ങൾ അഴിഞ്ഞു വീണു. പരുപരുത്ത പാറപ്പുറത്ത് സുകുവിൻറെ ഭാരം എന്നിലേക്കമരവേ ഞാനറിയാതെ അവനെ എന്നിലേക്ക് ഇറുക്കിച്ചേർത്തു. അവനൊരു കാട്ടു തീയായി എന്നിലേക്ക് പടർന്ന് കയറുമ്പോൾ, എൻറെ നഖങ്ങളവൻറെ മുതുകിൽ നിന്നും ചർമങ്ങൾ ചുരണ്ടിയെടുക്കുകയായിരുന്നു. കൊടുങ്കാറ്റു പോലെ നിമിഷങ്ങൾ കടന്നു പോയി. എൻറെ അരക്കെട്ടിൽ അവാച്യമായ ഒരനുഭൂതിയുടെ മേഘഗർജനമുണ്ടായി. അതിയായി മുറുക്കിയ ഒരു വീണയുടെ തന്ത്രികൾ പൊട്ടിപ്പോവുന്ന പോലെ, എന്തോ ഒന്ന്, എന്നിൽ പൊട്ടിത്തെറിച്ചു. പിന്നെ, ഒരു കിതപ്പിൻറെ അകമ്പടിയോടെ എന്നിൽ നിന്നും അടർന്നു മാറുന്ന സുകുവിനെ വീണ്ടും എന്നിലേക്ക് വലിച്ചിടാൻ ഞാനാഗ്രഹിച്ചു. അന്ന്, ആദ്യമായി മതി വന്നിട്ടും മതിവരാത്ത എന്തോ ഒന്ന് എന്നിലുണ്ടെന്ന് ഞാനറിഞ്ഞു.
എന്നാൽ അതിൻറെ ആലസ്യമൊന്നും വിധി എനിക്കായി മാറ്റി വച്ചില്ല. ആ ബുദ്ധിമോശത്തിന് ഞാൻ, ജീവിതാന്ത്യം വരെ ചുമക്കേണ്ടുന്ന, ഒരു നോവിൻറെ മുള്ളെൻറെ ഹൃദയത്തിലേക്ക് അപ്പോൾ തന്നെ ഏറ്റുവാങ്ങേണ്ടി വന്നു.
ഞങ്ങളുടെ കേളി കണ്ടു നാണിച്ചു കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളേകുന്ന നാട്ടു വെളിച്ചത്തിൽ, തൻറെ വസ്ത്രം ധരിച്ച സുകു പോക്കറ്റിൽ നിന്നും ഏതാനും നോട്ടുകളെടുത്ത് എൻറെ നേരെ എറിഞ്ഞു തന്നു. പിന്നാലെ തിളച്ച എണ്ണ പോലെ പൊള്ളിക്കുന്ന വാക്കുകളും.
ഞങ്ങളുടെ കേളി കണ്ടു നാണിച്ചു കണ്ണു ചിമ്മുന്ന നക്ഷത്രങ്ങളേകുന്ന നാട്ടു വെളിച്ചത്തിൽ, തൻറെ വസ്ത്രം ധരിച്ച സുകു പോക്കറ്റിൽ നിന്നും ഏതാനും നോട്ടുകളെടുത്ത് എൻറെ നേരെ എറിഞ്ഞു തന്നു. പിന്നാലെ തിളച്ച എണ്ണ പോലെ പൊള്ളിക്കുന്ന വാക്കുകളും.
"ഇന്നാ.. ഇനി പൈസ തന്നില്ലാന്ന് വേണ്ട. കൊടുതിയോട് കാര്യം കഴിഞ്ഞാലുടൻ കണക്ക് തീർക്കണമെന്നാ.."
"സുകൂ..." എൻറെ ചങ്കു പൊട്ടിയ വിളി കേൾക്കാൻ അവൻ നിന്നില്ല. ഇരുട്ടിലേക്കവൻ അലിഞ്ഞു ചേർന്ന ഭാഗത്തേയ്ക്ക് തുറിച്ചു നോക്കി ഞാനിരുന്നു. എൻറെ ശരീരത്തിലേയ്ക്ക് അവൻ വലിച്ചെറിഞ്ഞ നോട്ടുകൾ എന്നെ പൊള്ളിച്ചു. സുകുവിന് എങ്ങിനെ ഇത്ര ദുഷിച്ച ചിന്തയുണ്ടായി. ദൈവമേ... അവനെങ്ങിനെ എന്നോടിങ്ങനെ ചെയ്യാനായി... ഞാനെൻറെ മനസ്സും ശരീരവും വിളമ്പിയത്, ഒരു ചീത്ത പത്രത്തിലേക്കായിരുന്നോ?
ആ സന്ധ്യ മയങ്ങിയ നേരം, ആ പാറപ്പുറത്ത്, പൂർണ നഗ്നയായി ഞാൻ, സർവം നഷ്ടപ്പെട്ടവളായി തേങ്ങിക്കരഞ്ഞു. എത്ര നേരം അങ്ങിനെ ഇരുന്നു എന്നറിയില്ല. ഇടവഴിയിൽ നിന്ന് കേട്ട സൈക്കിൾ ബെല്ലാണ് എന്നെ ഉണർത്തിയത്. കരടിച്ചേട്ടൻ വീട്ടിലേക്ക് മടങ്ങുകയാണ്. നേരം ഒരുപാടായിരിക്കുന്നു. ഞാൻ വേഗം എഴുനേറ്റു വസ്ത്രമണിഞ്ഞ് പ്രയാസപ്പെട്ട് ഇടവഴിയിലെത്തി.
പ്രതീക്ഷിച്ചതാണ്. മുറ്റത്ത് അമ്മ മാത്രമല്ല, ശാരദക്കുട്ടിയും സിദ്ധുവും ഒക്കെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ ചോദ്യങ്ങളെ ഞാൻ പാടെ അവഗണിച്ച് അകത്തേയ്ക്ക് കയറിപ്പോയി. പായ വിരിച്ച് അതിലേയ്ക്ക് വീണു. കരച്ചിൽ വരാതിരിക്കാൻ നന്നേ പ്രയാസപ്പെട്ടു. തൊണ്ട വേദനിച്ചിട്ട് വയ്യ. സിദ്ധു അരികിലിരുന്നു ചിണുങ്ങിക്കൊണ്ടിരുന്നു. അമ്മ അരികിലുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോൾ, സിദ്ധുവിനെയും കൊണ്ടമ്മ മുറ്റത്തേക്കിറങ്ങി. അമ്മ അവനോട് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കേൾക്കാമായിരുന്നു.
രാത്രി ഒരുപാട് വൈകിയപ്പോൾ ഞാൻ പായയിൽ എഴുനേറ്റിരുന്നു. നോക്കിയപ്പോൾ മണ്ണെണ്ണ വിളക്കിൻറെ വെളിച്ചത്തിൽ അമ്മയുടെ നനഞ്ഞ മുഖം. എന്നെ തന്നെ നോക്കി അമ്മ അവിടെ ഇരിക്കുന്നു. എനിക്ക് സങ്കടം സഹിക്കാനായില്ല.
"അമ്മേ..." ഞാനോടിച്ചെന്ന് ആ മടിയിലേക്ക് വീണു. മുള ചീന്തുന്നതു പോലെ പൊട്ടിക്കരഞ്ഞു. അമ്മ ഒന്നും ചോദിച്ചില്ല. ഒന്നും. വെറുതെ എൻറെ ശിരസ്സിൽ തലോടിക്കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോൾ ചോദിക്കാതെ തന്നെ ഞാൻ പറഞ്ഞുതുടങ്ങി. എല്ലാം അതിലുണ്ടായിരുന്നു. കണാരേട്ടനും, രാജേട്ടനും, സുകുവും ഒക്കെ. അമ്മ ഒന്നും പറഞ്ഞില്ല. ഒന്നും.
"സുകുവിനെ എനിക്കിഷ്ടമായിരുന്നമ്മേ. എന്നിട്ടും എന്തിനാ സുകു എന്നോടിങ്ങനെ....." എന്ന ചോദ്യം മുഴുവിപ്പിക്കാനാവാതെ ഞാൻ വിതുമ്പിയപ്പോൾ മാത്രമാണ് അമ്മ മിണ്ടിയത്.
"സാരമില്ല മോളെ... സാരമില്ല..." അമ്മ മന്ത്രിച്ച് കൊണ്ടേയിരുന്നു.
പുലർന്നിട്ടും ഞാൻ എഴുന്നേറ്റില്ല. ശാരദക്കുട്ടി സ്‌കൂളിൽ പോയി. സിദ്ധു മുറ്റത്ത് എവിടെയൊക്കെയോ കളിക്കുന്നു. അമ്മ വന്ന് കഞ്ഞി കുടിക്കാൻ വിളിച്ചു. പായയിൽ എഴുനേറ്റിരുന്ന എൻറെ അരികിലിരുന്ന്, അമ്മ പറഞ്ഞു.
"ഇങ്ങിനെ കെടന്നിട്ടെന്താ മോളെ.. നീ വല്ലതും തിന്ന്. നമ്മൾ പാവങ്ങളുടെ ജീവിതത്തിനൊന്നും ഒരു വെലയുമില്ലെടീ. പിന്നെ എങ്ങിനെയാ നമ്മുടെ കിനാക്കൾക്ക് വെലയുണ്ടാവുക.. ഇനി രാജൻറെ അടുത്തേയ്ക്ക് ഞാൻ പൊയ്‌ക്കോളാം. അവന് എന്നെയല്ലേ വേണ്ടിയിരുന്നത്. അവനെന്നെ കൊന്നു തിന്നോട്ടെ. ഈശ്വരാ, ആ ചെകുത്താനെ ഞാൻ തിരിച്ചറിഞ്ഞീലല്ലോ..." അമ്മ തേങ്ങിക്കരഞ്ഞു..
"അമ്മേ.." ഞാൻ ഞെട്ടി വിറച്ചു പോയി. ഞാനമ്മയെ കെട്ടിപ്പിടിച്ചു..
"എൻറെ അമ്മയെ ആ ജന്തൂൻറെ അടുത്തേയ്ക്ക് വിട്ട് ഞാൻ പിന്നെ ജീവനോടെ ഇരിക്ക്വോ.. വേണ്ടമ്മേ.. എനിക്കിനി എന്തായാലെന്താ.. നാട്ടുകാരുടെ എല്ലാരുടേം കണ്ണിൽ ഞാൻ മോശാ.. പെഴച്ചവളാ.. വേശ്യയാ.. വേണ്ടമ്മേ.. ഈ വീട്ടീന്ന് ഒരു വേശ്യ പോരെ... ഒരു പെഴച്ചവള് പോരെ.."
പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന ഞങ്ങളുടെ കരച്ചിൽ കേട്ടാണ്, സിദ്ധു അകത്തേയ്ക്കു വന്നത്. ഒന്നും മനസ്സിലാവാതെ അന്തം വിട്ട്, കുറച്ചു നേരം അവനത്, നോക്കി നിന്നു. പിന്നെ കരഞ്ഞു കൊണ്ട് ഞങ്ങൾക്കിടയിലേക്ക് നുഴഞ്ഞു കയറി....
തുടരും
തോറ്റു കൊടുക്കാൻ മനസുള്ള ഒരു എതിർപ്പായിരുന്നു അത്. പണ്ടേ ജീവിതത്തിൽ തോറ്റുപോയവൾക്ക്, ഉള്ളിലെ സ്നേഹത്തിൻറെ ചാപല്യത്തിനോട് തോൽക്കാൻ വിസമ്മതമൊന്നും ഇല്ലായിരുന്നു...!
ReplyDelete