മുൻ അദ്ധ്യായം: കൂട്ടിരിപ്പ്
അദ്ധ്യായം 39: ഒരു പെൺപ്രാവിൻറെ കഥ 
"ജീവിതത്തിൻറെ ഏറ്റവും വലിയ തമാശയെന്തറിയുമോ....?"
വിനോദിൻറെ ചോദ്യത്തിന്നവൾ അറിയില്ലെന്നു തലയാട്ടി.
"നമുക്കേറ്റവും പ്രിയപ്പെട്ടവരെ തട്ടിയെടുത്തിട്ടും... നമ്മെ മരിക്കാനനുവദിക്കാതെ... ജീവിക്കാൻ വിടുന്നത്. ജീവിച്ചേ പറ്റൂ എന്ന്... നമ്മളോട് വാശി പിടിക്കുന്നത്."
ശരിയാണെന്നവൾക്കും തോന്നി. മരിച്ചെങ്കിലെന്ന് ആശിക്കുമ്പോഴൊന്നും മരിക്കാതെ, ജീവിച്ചേ പറ്റൂ എന്നൊരു അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുക. എന്തിനീ ജീവിതമെന്ന് തോന്നുമ്പോൾ, ജീവിക്കാനൊരു കാരണത്തെ ഇട്ടു തരിക.
"എനിക്കറിയാം. നിന്നോടിതൊക്കെ പറയുന്നത്... ഉരല് ചെന്ന് മദ്ദളത്തിനോട് സങ്കടം പറയുന്ന പോലെയാണ്. ജീവിതത്തിൻറെ വക്രതയിൽ തട്ടി.. നമ്മളൊക്കെ അറിയാതെ വീണത്... വൈതരണിയിലേക്കാണ്. അല്ലെ...?"
പിന്നെ കുറെ നേരത്തേയ്ക്ക് ആരുമൊന്നും മിണ്ടിയില്ല. എന്തെങ്കിലുമൊന്ന് പറയാനോ കേൾക്കാനോ അടക്കാനാവാത്ത ആഗ്രഹത്തിൽ ഇരുഹൃദയങ്ങൾ തുടിച്ചു തുള്ളി. പക്ഷെ, സ്വന്തം ചിന്തകളുടെ സ്വാപ്നാടനത്തിലെവിടെയോ ദിശ തെറ്റിപ്പോയ മനസ്സ് അവരിലേക്ക് തിരിച്ചു വരൻ മടിച്ചിരിക്കുകയാണ്. ഹൃദയത്തിൽ വരി നിൽക്കുന്ന വാക്കുകൾക്ക് പുറത്തേക്ക് വരാൻ മടിയായിരുന്നു.
അവളുടെ സജല നേത്രങ്ങളിൽ നിന്നും രണ്ടു രത്നങ്ങൾ, കിടക്കയിൽ വീണുകിടക്കുന്ന അവൻറെ കൈത്തണ്ടയിലേക്കു വീണ് ചിതറിത്തെറിച്ചു. പൊള്ളിയ പോലെ വിനോദ്, മെല്ലെ കൈ പിൻവലിച്ചു.
"കരയുന്നോ...? ഓരോന്ന് പറഞ്ഞു വെറുതെ സങ്കടാക്കി അല്ലെ...?"
"ച്ച്..." അവൾ പുഞ്ചിരിക്കാനൊരു വൃഥാശ്രമം നടത്തി. അവൻ പുഞ്ചിരിയോടെ തല വെട്ടിച്ചു.
"അതൊക്കെ വിട്. ഇതൊക്കെ പറഞ്ഞോണ്ടിരുന്നാൽ... ആകെ ബോറാവും. ആവശ്യത്തിനിപ്പോൾ തന്നെ..... ഞാൻ ബോറാക്കിയിട്ടുണ്ട്..."
അവൾ മൗനം പൂണ്ടിരുന്നു. ആ വിഷമം നെഞ്ചിൽ നിന്നങ്ങോട്ട് വിട്ടു മാറാത്ത പോലെ. അൽപനേരം കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു.
"കരയുന്നോ...? ഓരോന്ന് പറഞ്ഞു വെറുതെ സങ്കടാക്കി അല്ലെ...?"
"ച്ച്..." അവൾ പുഞ്ചിരിക്കാനൊരു വൃഥാശ്രമം നടത്തി. അവൻ പുഞ്ചിരിയോടെ തല വെട്ടിച്ചു.
"അതൊക്കെ വിട്. ഇതൊക്കെ പറഞ്ഞോണ്ടിരുന്നാൽ... ആകെ ബോറാവും. ആവശ്യത്തിനിപ്പോൾ തന്നെ..... ഞാൻ ബോറാക്കിയിട്ടുണ്ട്..."
അവൾ മൗനം പൂണ്ടിരുന്നു. ആ വിഷമം നെഞ്ചിൽ നിന്നങ്ങോട്ട് വിട്ടു മാറാത്ത പോലെ. അൽപനേരം കഴിഞ്ഞപ്പോൾ അവൻ ചോദിച്ചു.
"ഞാനൊരു കാര്യം ചോദിക്കട്ടെ....?"
അവൻറെ ശബ്ദം അങ്ങേയറ്റം തരളിതമായിരുന്നു? അവളുടെ ഹൃദയം പടപടാ മിടിക്കാൻ തുടങ്ങി. ഒരു നോട്ടം. അതായിരുന്നു അവളുടെ സമ്മതം.
അവളുടെ മിഴികളുടെ ആഴങ്ങളിലേക്ക് നോക്കി, പതുക്കെ, ഒരു മന്ദമാരുതനൊഴുകുന്ന പോലെ, അവൻ പറഞ്ഞു.
"ഇപ്പോൾ... ഈ സന്ദർഭത്തിൽ... ചോദിക്കാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ശരിയാണോ എന്നും. പക്ഷെ...."
"ഇപ്പോൾ... ഈ സന്ദർഭത്തിൽ... ചോദിക്കാൻ പാടുണ്ടോ എന്നെനിക്കറിയില്ല. ശരിയാണോ എന്നും. പക്ഷെ...."
ആകാംഷാപൂർവം അവളവൻറെ കണ്ണുകളിലേക്കു നോക്കി.
"ഒറ്റയ്ക്കൊരു പെൺകുട്ടിയെ വളർത്താൻ... ഇപ്പോൾ പേടിയാണെനിക്ക്. ഒറ്റയ്ക്കു ജീവിച്ചു മടുത്ത ഒരാളുടെ ചോദ്യമായി കാണണ്ട.   മരുഭൂമി പോലെ വരണ്ട മനസ്സിൽ... പണ്ട് വീണൊരു വിത്തുണ്ട്. ഒരു ചാറ്റൽ മഴമതി... അതൊന്നു മുളയ്ക്കാൻ. മഴയാവാനാവില്ലെങ്കിലും സാരമില്ല... ഏറ്റവും ചുരുങ്ങിയത്.... മോൾക്കൊരമ്മയായിട്ടെങ്കിലും.... നീയാവുമ്പോൾ... ഒരു ചൂതാട്ടത്തിൻറെ പേടി എനിക്കില്ലല്ലോ?"
അറിയാതെ അവളൊന്നു മന്ദഹസിച്ചു. അത്ഭുതമുള്ളൊരു മന്ദഹാസം. ഗായത്രിക്കു പകരം വേറെ ഒരാളെ ചിന്തിക്കാനാവില്ലെന്നാണ്, കുറച്ചു മുൻപാണ് വിനോദ് പറഞ്ഞത്. അതിത്ര വേഗം മറന്നോ? അവൾക്കത് ചോദിക്കാതിരിക്കാനില്ല..
"ഓ... ഗായത്രിക്ക് പകരം വേറൊരാളെ ചിന്തിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ട്? ഇപ്പൊ... ഞാൻ മതിയോ?"
ചോദിച്ചു വന്നപ്പോൾ, അതിലൊരല്പം പരിഹാസം കലർന്നുപോയി. അവളറിയാതെ തന്നെ.
"ഗായത്രിക്കു പകരമോ...?"
വിനോദിൻറെ മുഖം ചുവന്നുപോയി. പരുഷമായിരുന്നു അവൻറെ നോട്ടം. കിതച്ചുകൊണ്ടവൻ ചോദിച്ചു...
"കഷ്ടം... ഇത്രയൊക്കെ ജീവിതം കണ്ടിട്ടും... നീ മനസ്സിലാക്കിയില്ലല്ലോ? ഒരാൾക്ക് പകരം... വേറെ ഒരാൾ. അങ്ങിനെയൊരു പൊട്ടത്തരം ഞാനെന്തായാലും വിശ്വസിക്കുന്നില്ല."
ദേഷ്യത്തിടെയാണവൻ പറഞ്ഞു തുടങ്ങിയതെങ്കിലും, പെട്ടെന്ന് ശാന്തനായി.
"സോറി... ഞാനങ്ങിനെയൊന്നും കരുതീല.. ചോദിച്ചൂന്ന് മാത്രം. അതിനിത്ര ദേഷ്യം വേണോ?"
"ദേഷ്യപ്പെട്ടതല്ല... നിൻറെ അടുത്തൂന്നങ്ങിനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല."
"ഉം... ആണധികാരത്തിൻറെ വല്ല്യ പ്രശ്നമതാണല്ലോ....? പെണ്ണുങ്ങൾ ചോദ്യം ചോദിക്കുക എന്നത്..." ചോദിച്ചു കഴിഞ്ഞാണ് അവളോർത്തത്. ഇതൊരു തർക്കമായി മാറുകയാണോ? ചോദ്യങ്ങളൊക്കെ അറിയാതെ ഉള്ളിൽ നിന്നും വന്നു പോവുകയാണ്. വേണമെന്ന് വച്ചിട്ടല്ല..
അത്ഭുത രസം കലർന്നൊരു പുഞ്ചിരി വിടർന്നു, വിനോദിൻറെ മുഖത്ത്.
"ആണധികാരം.... ഒരു പുഴുവിനെ പോലെ കിടക്കുന്ന ഈ എനിക്കോ? അസ്സലായിരിക്കുന്നു കണ്ടുപിടുത്തം. നിനക്കെന്തു പറ്റി...? മനസ്സിലാവുന്നില്ലെനിക്ക്... തീരെ..."
"ഒന്നുമുണ്ടായിട്ടല്ല. പറഞ്ഞൂന്ന് മാത്രം." അവളുടെ ശബ്ദത്തിനൊട്ടും മയം വന്നിട്ടില്ല.
"ഉം... ചിലരോടുള്ള വിരോധം കുമിഞ്ഞുകൂടി കത്തി... മനസ്സിലാകെ പുരുഷവിരോധത്തിൻറെ പുക പടർന്നിരിക്കുന്നെന്ന് തോന്നുന്നു..." വിനോദിൻറെ പുഞ്ചിരി മാഞ്ഞിട്ടില്ല. വല്ലാത്തൊരു കൗതുകം ആ കണ്ണുകളിൽ തിളങ്ങുന്നുണ്ട്.
"ഞാനൊരു വിരോധിയും അല്ല...."
"എന്തിനിത്ര ക്ഷോഭം? നീ ഒരു നോ പറഞ്ഞത് കൊണ്ടില്ലാതാവുമോ... ഈ സൗഹൃദം? അങ്ങിനെയാണോ... നീയെന്നെ മനസ്സിലാക്കിയത്?"
"ഒരു പെണ്ണ് നോ എന്ന് പറഞ്ഞാലതിൻറെ അർത്ഥം എന്താണെന്ന് നിങ്ങളാണുങ്ങൾക്കറിയില്ല. പിന്നെയും പിന്നാലെ വരും. അല്ലെങ്കിൽ പകയാവും. ഇപ്പൊ പിന്നെ പല രീതിയാണല്ലോ. ആസിഡ് വേണോ പെട്രോള് വേണോ എന്നേ തീരുമാനിക്കേണ്ടൂ.... ഏറ്റവും ചുരുങ്ങിയത് ദുർമുഖം കാണിക്കുക.. മിണ്ടാതെ നടക്കുക... ഇതൊക്കെയല്ലേ.."
"അയ്യയ്യയ്യോ.... ഒന്ന്... നിർത്തിയേ. നീയിതെങ്ങോട്ടാ ഈ പോകുന്നത്..?" വിനോദും അസാരം ഗൗരവത്തിലായി.
"ഞാനൊരു കര്യം പറഞ്ഞു. ഇഷ്ടായില്ലാച്ചാ വേണ്ട. അതങ്ങട്ട് തുറന്നു പറയുക. അതിനിങ്ങനെ കണ്ഠക്ഷോഭം ചെയ്യണം എന്നില്ല. ദാ... നോക്ക്. എനിക്കിഷ്ടമല്ല എന്നൊരു സിംപിൾ വാക്ക് കൊണ്ട് തീർക്കാവുന്നതാണ്. ഇത് വെറുതെ... കാടടച്ചു വെടിവെക്കണോ?"
രണ്ടു പേരും ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം നിന്നു. അവൾക്കും വേണ്ടായിരുന്നു എന്ന തോന്നലുണ്ടായി. എന്തു കൊണ്ടാണ് തനിക്ക് ദേഷ്യം വന്നതെന്ന് അവൾക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. വിനോദിനും ആകെ വല്ലാതായി. ച്ചെ.. വേണ്ടായിരുന്നു എന്നൊരു ചേല്.
"സോറി... ഞാനത് ചോദിക്കാൻ പാടില്ലായിരുന്നു. ഇപ്പോഴെന്നല്ല... എപ്പോഴും. നീ ക്ഷമി.... നീയൊരു നോ പറഞ്ഞാൽ പാറിപ്പോകുന്നതൊന്നുമല്ല... നമ്മുടെ സൗഹൃദം.... അത്രയും ബോറനായി നീയെന്നെ കാണരുത്. പ്ലീസ്. "
അവളവനെ നോക്കി. ആ മുഖത്ത് വിഷാദം മാത്രമേ അവൾ കണ്ടുള്ളൂ.
"രണ്ടുമൂന്നാഴ്ചയായി ഇത് മനസ്സിൽ കിടന്നു കളിക്കുന്നു. കുറെ ആലോചിച്ചു. ഒരു പെണ്ണിൻറെ കൂടെ കിടക്കാൻ കൊതിയായിട്ടൊന്നുമല്ല. അതുണ്ടായിരുന്നെങ്കിൽ... പണ്ടേ ആവാമായിരുന്നു. നാലഞ്ചു കൊല്ലം കാത്തുകെട്ടിക്കിടക്കേണ്ടതില്ലായിരുന്നില്ലല്ലോ? സോറി... പറ്റിപ്പോയി. അതിപ്പോ ഇത്ര പ്രശ്നവുമെന്നൊന്നും കരുതിയില്ല."
അവനങ്ങനെ പറഞ്ഞപ്പോൾ, എന്തോ, അവൾക്കു വല്ലാതായി. അവളെ നോക്കാതെ ചുവരിലേക്ക് വെറുതെ നോക്കിക്കൊണ്ട് അവൻ തുടർന്നു.
"നിന്നോട് ഇതൊന്ന് പറയാൻ വേണ്ടിയാണു ഒന്നു കാണണം എന്ന് പറഞ്ഞത്. അങ്ങോട്ട് വരുന്ന വഴിയാണ് ഏതോ ഒരു കുട്ടി ടിപ്പറിൻറെ മുൻപിൽ നിന്ന് നേരെ എൻറെ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. അറിയാതെ വെട്ടിച്ചു... ആരോ ചെയ്ത പുണ്യം... വല്ലതും പറ്റിപ്പോയിരുന്നെങ്കിൽ... മോൾക്കാരുണ്ടാവും...? അതാ പേടി. അല്ലാതെ... നീ കരുതിയ പോലെ......"
"വിനോദ്....." അവനെ മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ വിളിച്ചു. കസേരയിൽ നിന്നെഴുന്നേറ്റു. അവൻറെ അരികിൽ കട്ടിലിലിരുന്നു. അവൻറെ വലങ്കൈ തൻറെ രണ്ടു കൈകളും കൊണ്ടെടുത്തു. പിന്നെ പതിയെ, ആർദ്രതയോടെ പറഞ്ഞു..
"സോറി വിനോദ്... ഞാൻ... ഞാനങ്ങിനെയൊന്നും കരുതീല.... നിനക്കറിയുമോ? ഒരു കാര്യം പറയാനുണ്ടെന്ന് നീ പറഞ്ഞപ്പോൾ ഞാൻ ഭയന്നിരുന്നു. നീയും... മറ്റുള്ളവരെ പോലെ ആവുമോ എന്നോർത്ത്. നിനക്ക് വേണ്ടതും എൻറെ... ഈ...."
മുഴുവനാക്കാനാവാതെ വിഷമിച്ചു അവൾ.
"ഓ.... ഞാനും സെക്സ് മോഹിച്ചു വിളിച്ചതാണെന്നു കരുതി. കുറ്റം പറയുന്നില്ല. അത്തരം ആളുകളെ നീ ധാരാളം കണ്ടിരിക്കും. അപ്പോൾ പിന്നെ... അങ്ങിനെ കരുതിയാലും തെറ്റില്ല."
അറിയാതെ അവളൊന്നു മന്ദഹസിച്ചു. അത്ഭുതമുള്ളൊരു മന്ദഹാസം. ഗായത്രിക്കു പകരം വേറെ ഒരാളെ ചിന്തിക്കാനാവില്ലെന്നാണ്, കുറച്ചു മുൻപാണ് വിനോദ് പറഞ്ഞത്. അതിത്ര വേഗം മറന്നോ? അവൾക്കത് ചോദിക്കാതിരിക്കാനില്ല..
"ഓ... ഗായത്രിക്ക് പകരം വേറൊരാളെ ചിന്തിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ട്? ഇപ്പൊ... ഞാൻ മതിയോ?"
ചോദിച്ചു വന്നപ്പോൾ, അതിലൊരല്പം പരിഹാസം കലർന്നുപോയി. അവളറിയാതെ തന്നെ.
"ഗായത്രിക്കു പകരമോ...?"
വിനോദിൻറെ മുഖം ചുവന്നുപോയി. പരുഷമായിരുന്നു അവൻറെ നോട്ടം. കിതച്ചുകൊണ്ടവൻ ചോദിച്ചു...
"കഷ്ടം... ഇത്രയൊക്കെ ജീവിതം കണ്ടിട്ടും... നീ മനസ്സിലാക്കിയില്ലല്ലോ? ഒരാൾക്ക് പകരം... വേറെ ഒരാൾ. അങ്ങിനെയൊരു പൊട്ടത്തരം ഞാനെന്തായാലും വിശ്വസിക്കുന്നില്ല."
ദേഷ്യത്തിടെയാണവൻ പറഞ്ഞു തുടങ്ങിയതെങ്കിലും, പെട്ടെന്ന് ശാന്തനായി.
"സോറി... ഞാനങ്ങിനെയൊന്നും കരുതീല.. ചോദിച്ചൂന്ന് മാത്രം. അതിനിത്ര ദേഷ്യം വേണോ?"
"ദേഷ്യപ്പെട്ടതല്ല... നിൻറെ അടുത്തൂന്നങ്ങിനെ ഒരു ചോദ്യം പ്രതീക്ഷിച്ചില്ല."
"ഉം... ആണധികാരത്തിൻറെ വല്ല്യ പ്രശ്നമതാണല്ലോ....? പെണ്ണുങ്ങൾ ചോദ്യം ചോദിക്കുക എന്നത്..." ചോദിച്ചു കഴിഞ്ഞാണ് അവളോർത്തത്. ഇതൊരു തർക്കമായി മാറുകയാണോ? ചോദ്യങ്ങളൊക്കെ അറിയാതെ ഉള്ളിൽ നിന്നും വന്നു പോവുകയാണ്. വേണമെന്ന് വച്ചിട്ടല്ല..
അത്ഭുത രസം കലർന്നൊരു പുഞ്ചിരി വിടർന്നു, വിനോദിൻറെ മുഖത്ത്.
"ആണധികാരം.... ഒരു പുഴുവിനെ പോലെ കിടക്കുന്ന ഈ എനിക്കോ? അസ്സലായിരിക്കുന്നു കണ്ടുപിടുത്തം. നിനക്കെന്തു പറ്റി...? മനസ്സിലാവുന്നില്ലെനിക്ക്... തീരെ..."
"ഒന്നുമുണ്ടായിട്ടല്ല. പറഞ്ഞൂന്ന് മാത്രം." അവളുടെ ശബ്ദത്തിനൊട്ടും മയം വന്നിട്ടില്ല.
"ഉം... ചിലരോടുള്ള വിരോധം കുമിഞ്ഞുകൂടി കത്തി... മനസ്സിലാകെ പുരുഷവിരോധത്തിൻറെ പുക പടർന്നിരിക്കുന്നെന്ന് തോന്നുന്നു..." വിനോദിൻറെ പുഞ്ചിരി മാഞ്ഞിട്ടില്ല. വല്ലാത്തൊരു കൗതുകം ആ കണ്ണുകളിൽ തിളങ്ങുന്നുണ്ട്.
"ഞാനൊരു വിരോധിയും അല്ല...."
"എന്തിനിത്ര ക്ഷോഭം? നീ ഒരു നോ പറഞ്ഞത് കൊണ്ടില്ലാതാവുമോ... ഈ സൗഹൃദം? അങ്ങിനെയാണോ... നീയെന്നെ മനസ്സിലാക്കിയത്?"
"ഒരു പെണ്ണ് നോ എന്ന് പറഞ്ഞാലതിൻറെ അർത്ഥം എന്താണെന്ന് നിങ്ങളാണുങ്ങൾക്കറിയില്ല. പിന്നെയും പിന്നാലെ വരും. അല്ലെങ്കിൽ പകയാവും. ഇപ്പൊ പിന്നെ പല രീതിയാണല്ലോ. ആസിഡ് വേണോ പെട്രോള് വേണോ എന്നേ തീരുമാനിക്കേണ്ടൂ.... ഏറ്റവും ചുരുങ്ങിയത് ദുർമുഖം കാണിക്കുക.. മിണ്ടാതെ നടക്കുക... ഇതൊക്കെയല്ലേ.."
"അയ്യയ്യയ്യോ.... ഒന്ന്... നിർത്തിയേ. നീയിതെങ്ങോട്ടാ ഈ പോകുന്നത്..?" വിനോദും അസാരം ഗൗരവത്തിലായി.
"ഞാനൊരു കര്യം പറഞ്ഞു. ഇഷ്ടായില്ലാച്ചാ വേണ്ട. അതങ്ങട്ട് തുറന്നു പറയുക. അതിനിങ്ങനെ കണ്ഠക്ഷോഭം ചെയ്യണം എന്നില്ല. ദാ... നോക്ക്. എനിക്കിഷ്ടമല്ല എന്നൊരു സിംപിൾ വാക്ക് കൊണ്ട് തീർക്കാവുന്നതാണ്. ഇത് വെറുതെ... കാടടച്ചു വെടിവെക്കണോ?"
രണ്ടു പേരും ഒന്നും മിണ്ടാനാവാതെ കുറച്ചു നേരം നിന്നു. അവൾക്കും വേണ്ടായിരുന്നു എന്ന തോന്നലുണ്ടായി. എന്തു കൊണ്ടാണ് തനിക്ക് ദേഷ്യം വന്നതെന്ന് അവൾക്കെത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. വിനോദിനും ആകെ വല്ലാതായി. ച്ചെ.. വേണ്ടായിരുന്നു എന്നൊരു ചേല്.
"സോറി... ഞാനത് ചോദിക്കാൻ പാടില്ലായിരുന്നു. ഇപ്പോഴെന്നല്ല... എപ്പോഴും. നീ ക്ഷമി.... നീയൊരു നോ പറഞ്ഞാൽ പാറിപ്പോകുന്നതൊന്നുമല്ല... നമ്മുടെ സൗഹൃദം.... അത്രയും ബോറനായി നീയെന്നെ കാണരുത്. പ്ലീസ്. "
അവളവനെ നോക്കി. ആ മുഖത്ത് വിഷാദം മാത്രമേ അവൾ കണ്ടുള്ളൂ.
"രണ്ടുമൂന്നാഴ്ചയായി ഇത് മനസ്സിൽ കിടന്നു കളിക്കുന്നു. കുറെ ആലോചിച്ചു. ഒരു പെണ്ണിൻറെ കൂടെ കിടക്കാൻ കൊതിയായിട്ടൊന്നുമല്ല. അതുണ്ടായിരുന്നെങ്കിൽ... പണ്ടേ ആവാമായിരുന്നു. നാലഞ്ചു കൊല്ലം കാത്തുകെട്ടിക്കിടക്കേണ്ടതില്ലായിരുന്നില്ലല്ലോ? സോറി... പറ്റിപ്പോയി. അതിപ്പോ ഇത്ര പ്രശ്നവുമെന്നൊന്നും കരുതിയില്ല."
അവനങ്ങനെ പറഞ്ഞപ്പോൾ, എന്തോ, അവൾക്കു വല്ലാതായി. അവളെ നോക്കാതെ ചുവരിലേക്ക് വെറുതെ നോക്കിക്കൊണ്ട് അവൻ തുടർന്നു.
"നിന്നോട് ഇതൊന്ന് പറയാൻ വേണ്ടിയാണു ഒന്നു കാണണം എന്ന് പറഞ്ഞത്. അങ്ങോട്ട് വരുന്ന വഴിയാണ് ഏതോ ഒരു കുട്ടി ടിപ്പറിൻറെ മുൻപിൽ നിന്ന് നേരെ എൻറെ വണ്ടിക്ക് മുന്നിലേക്ക് ചാടിയത്. അറിയാതെ വെട്ടിച്ചു... ആരോ ചെയ്ത പുണ്യം... വല്ലതും പറ്റിപ്പോയിരുന്നെങ്കിൽ... മോൾക്കാരുണ്ടാവും...? അതാ പേടി. അല്ലാതെ... നീ കരുതിയ പോലെ......"
"വിനോദ്....." അവനെ മുഴുവനാക്കാൻ സമ്മതിക്കാതെ അവൾ വിളിച്ചു. കസേരയിൽ നിന്നെഴുന്നേറ്റു. അവൻറെ അരികിൽ കട്ടിലിലിരുന്നു. അവൻറെ വലങ്കൈ തൻറെ രണ്ടു കൈകളും കൊണ്ടെടുത്തു. പിന്നെ പതിയെ, ആർദ്രതയോടെ പറഞ്ഞു..
"സോറി വിനോദ്... ഞാൻ... ഞാനങ്ങിനെയൊന്നും കരുതീല.... നിനക്കറിയുമോ? ഒരു കാര്യം പറയാനുണ്ടെന്ന് നീ പറഞ്ഞപ്പോൾ ഞാൻ ഭയന്നിരുന്നു. നീയും... മറ്റുള്ളവരെ പോലെ ആവുമോ എന്നോർത്ത്. നിനക്ക് വേണ്ടതും എൻറെ... ഈ...."
മുഴുവനാക്കാനാവാതെ വിഷമിച്ചു അവൾ.
"ഓ.... ഞാനും സെക്സ് മോഹിച്ചു വിളിച്ചതാണെന്നു കരുതി. കുറ്റം പറയുന്നില്ല. അത്തരം ആളുകളെ നീ ധാരാളം കണ്ടിരിക്കും. അപ്പോൾ പിന്നെ... അങ്ങിനെ കരുതിയാലും തെറ്റില്ല."
ഒന്നും മിണ്ടിയില്ല അവൾ.
"സാരമില്ല... ഇതിപ്പോൾ ഞാനങ്ങനെ ചോദിച്ചിട്ടില്ല. നീയതൊട്ടു കേട്ടിട്ടുമില്ല. അലോഹ്യമൊന്നും എനിക്കില്ല. തനിക്കും വേണ്ട."
അവളെ നോക്കി അവനൊന്നു പുഞ്ചിരിച്ചു. ഉള്ളു നീറിപ്പുകയുന്ന വേദനയോടെ, നിഷേധാർത്ഥത്തിൽ തല വെട്ടിച്ചു കൊണ്ട് മന്ത്രിക്കും പോലെ പറഞ്ഞു.
"അതല്ല വിനോദ്... വിനോദ് കരുതുമ്പോലെ അല്ല. അത് ശരിയാവില്ല... അതോണ്ടാണ്...."
എന്ത് കൊണ്ട് എന്നവൻ ചോദിച്ചില്ല.
"ഉം. സാരമില്ല. നമുക്കത് മറക്കാം.... സൗകര്യപൂർവ്വം."
തൻറെ മുഖത്തേയ്ക്ക് പകച്ച് നോക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും തൻറെ കണ്ണുകളെ വേറൊരിടത്തേയ്ക്ക് പറിച്ചു നട്ട്, അവൾക്ക് മുഖം കൊടുക്കാതെ അവൻ തുടർന്നു.
"സത്യം പറഞ്ഞാൽ... നിങ്ങളൊക്കെ അവിടന്ന് പോയതിൽ പിന്നെ... കുറേ കാലം കഴിഞ്ഞിട്ടും... ഞാൻ നിന്നെ ഓർക്കാറുണ്ടായിരുന്നു. വല്ലപ്പോഴും. പഠിപ്പൊക്കെ കഴിഞ്ഞ് നിന്നെ ഒന്ന് അന്വേഷിച്ചു നോക്കുകയും ചെയ്തു. ഇവിടെ.... ഈ വലിയ സിറ്റിയിൽ എവിടെയോ ഉണ്ടെന്നറിയാം. അത്ര മാത്രം. പിന്നെ ഗായത്രി വന്നപ്പോൾ നിന്നെ മറന്നു. അതാ സത്യം."
ഒരു നെടുവീർപ്പിട്ടു അവൻ.
"ആ പുണ്യം അധികം നിന്നില്ല. യോഗമില്ല... അത്ര തന്നെ. "
അവൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഗായത്രി എങ്ങിനെയാണ് മരിച്ചതാവോ? ആ ചോദ്യം അവനെ വിഷമിപ്പിച്ചാലോ? വേണ്ട. അത് ചോദിക്കണ്ട.
"പിന്നെ നീ വീണ്ടും മനസ്സിലേക്ക് കടന്നുവരുന്നത്.. ആ സിനിമ കണ്ട അന്ന് മുതലാണ്. മനസ്സിൽ ഞാനാ പഴയ ചെക്കനായി. ശരിക്കും സുകുവിനോട് എനിക്കസൂയ തോന്നി. അവനിപ്പോഴും മനസ്സിലുണ്ടാവും, അല്ലെ? അല്ല... ഉണ്ട്. എനിക്കറിയാം..."
ഒരു നെടുവീർപ്പിട്ടു അവൻ.
"ആ പുണ്യം അധികം നിന്നില്ല. യോഗമില്ല... അത്ര തന്നെ. "
അവൾ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഗായത്രി എങ്ങിനെയാണ് മരിച്ചതാവോ? ആ ചോദ്യം അവനെ വിഷമിപ്പിച്ചാലോ? വേണ്ട. അത് ചോദിക്കണ്ട.
"പിന്നെ നീ വീണ്ടും മനസ്സിലേക്ക് കടന്നുവരുന്നത്.. ആ സിനിമ കണ്ട അന്ന് മുതലാണ്. മനസ്സിൽ ഞാനാ പഴയ ചെക്കനായി. ശരിക്കും സുകുവിനോട് എനിക്കസൂയ തോന്നി. അവനിപ്പോഴും മനസ്സിലുണ്ടാവും, അല്ലെ? അല്ല... ഉണ്ട്. എനിക്കറിയാം..."
ഒരു പിടച്ചിലുണ്ടായി അവളുടെയുള്ളിൽ. കണ്ണുകൾ നിറഞ്ഞു വന്നപ്പോൾ തുടക്കാൻ മറന്നവളിരുന്നു.
"ഗായത്രിയെ മറക്കാൻ എനിക്കുമാവില്ല. അതുള്ളതാണ്. നമ്മുടെ ഹൃദയത്തിൽ അറിഞ്ഞോ അറിയാതെയോ തൊട്ടവരെ മറക്കാനെങ്ങിനെയാ ആവുക.. അല്ലെ...?"
"വിനോദ്..." അവൾ ആർദ്രതയോടെ അവനെ വിളിച്ചു. പിന്നെ അവൻറെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.
"ഗായത്രിയെ മറക്കാൻ എനിക്കുമാവില്ല. അതുള്ളതാണ്. നമ്മുടെ ഹൃദയത്തിൽ അറിഞ്ഞോ അറിയാതെയോ തൊട്ടവരെ മറക്കാനെങ്ങിനെയാ ആവുക.. അല്ലെ...?"
"വിനോദ്..." അവൾ ആർദ്രതയോടെ അവനെ വിളിച്ചു. പിന്നെ അവൻറെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു.
"എനിക്കേറ്റവും പ്രിയപ്പെട്ടവരുടെ കൂട്ടത്തിലാണ്... നീയും. ഏറ്റവും നല്ല മനസ്സു കൊണ്ടാണ് ഞാൻ... നിന്നെ സ്നേഹിക്കുന്നത്... പക്ഷെ...."
അവൾക്ക് തുടരാനായില്ല.. അവളുടെ കയ്യിൽ നിന്നും തൻറെ കൈ വലിച്ചൂരി അവനവളുടെ വായ പൊത്തി...
"മതി... ഇനി വേറൊന്നും പറയണ്ട... എനിക്കൊന്നും കേൾക്കണ്ട... സത്യം.. ഇനിയെനിക്ക് വേറൊന്നും കേൾക്കണ്ട..." 
അവൾ ബലമായി അവൻറെ കൈകൾ പിടിച്ചു മാറ്റി..
"അല്ല.. നീ കേൾക്കണം... എനിക്കും നിനക്കും ഇടയിൽ വേറെ പലതുമുണ്ട് വിനോദ്.. വേറെ പലരുമുണ്ട്...  വേറെ..."
"ആയിക്കോട്ടെ..." വിനോദ് ഇടയ്ക്ക് കയറിപ്പറഞ്ഞു... "ഇപ്പോൾ അതൊന്നും പറയണ്ട. ഒരുമിച്ച് ജീവിക്കാൻ സമ്മതമല്ലെങ്കിൽ വേണ്ട... ഞാൻ നിർബന്ധിക്കുന്നില്ല.. ഇനി ഒന്നും പറയണ്ട... എല്ലാം ഒരു ദിവസം കൊണ്ട് ഒറ്റയടിക്ക് പറഞ്ഞു തീർക്കാതെ, നമുക്കൊരല്പം കാര്യങ്ങൾ, പിന്നത്തേക്ക് മാറ്റിവെക്കാം... അല്ലെ..?"
പിന്നെ അവൾക്കൊന്നും പറയാനായില്ല.. മൗനത്തിൻറെ നേർത്ത വിടവിൽ കൂടി അവർ കുറച്ചു നേരം തങ്ങളുടെ ചിന്തകളുമായി സഞ്ചരിച്ചു. വിനോദ് പതുക്കെ പതുക്കെ വിഷയങ്ങൾ മാറ്റി സംസാരിക്കാൻ തുടങ്ങി. അവളോർക്കുകയായിരുന്നു..
വിനോദ് ഒരുപാട് മാറിയിരിക്കുന്നു. പണ്ടൊക്കെ കാണുമ്പോൾ ഒന്ന് ചിരിച്ചാലായി. അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ഇന്നിപ്പോൾ അങ്ങിനെയല്ല. ഒരുപാട് സംസാരിക്കുന്നു. സരസമായി. അത് കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്....
വിനോദ് ഒരുപാട് മാറിയിരിക്കുന്നു. പണ്ടൊക്കെ കാണുമ്പോൾ ഒന്ന് ചിരിച്ചാലായി. അധികം സംസാരിക്കാറേ ഇല്ലായിരുന്നു. ഇന്നിപ്പോൾ അങ്ങിനെയല്ല. ഒരുപാട് സംസാരിക്കുന്നു. സരസമായി. അത് കേട്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്....
വെയ്ക്കുന്നേരം ബാബുവിൻറെ കൂടെ വന്ന വിനോദിൻറെ മോളെയും കൊണ്ടാണ് അവൾ വീട്ടിലേക്ക് വന്നത്. അമ്മയ്ക്ക് അസുഖം മാറിയിട്ടില്ല. വേണു അമ്മയെയും കൊണ്ട് ഡോക്ടറെ കാണാൻ പോകാൻ നിൽക്കുകയായിരുന്നു. മോൾ ഉണ്ടായിരുന്നത് കൊണ്ട് അവൾ കൂടെ പോയില്ല. സിദ്ധുവിന് മോളെ കണ്ടപ്പോൾ വലിയ സന്തോഷമായി. ഹോംവർക്കൊക്കെ മാറ്റി വച്ച് അവൻ മോളോടൊത്ത് സമയം ചിലവഴിക്കുന്നത് അവൾ വെറുതെ നോക്കി നിന്നു. ഉള്ളിലെ സുഖമുള്ളൊരു നൊമ്പരത്തോട് കൂടി...
രാത്രി ഭക്ഷണമൊക്കെ കഴിച്ച് മോൾ കിടന്നത് അവളുടെ കൂടെയായിരുന്നു. അവളുടെ കൈകൾ മോളുടെ മുടികളിൽ വാത്സല്യത്തോടെ ഒഴുകി നടക്കവേ, ആ കുഞ്ഞ് പെട്ടെന്ന് എനിക്കൊരു കഥ പറഞ്ഞു തരുമോ എന്ന് ചോദിച്ചു.
കഥയോ? എന്ത് കഥ? എനിക്കതിന് കഥകളൊന്നും അറിയില്ലല്ലോ? അവളങ്ങിനെയൊക്കെ ചിന്തിച്ചെങ്കിലും, ആ കുഞ്ഞിൻറെ നിഷ്കളങ്കമുഖം കണ്ടപ്പോൾ, അറിയാതെ പറഞ്ഞു തുടങ്ങി..
"പണ്ടു പണ്ട്... ദൂരെ ഒരു ഗ്രാമത്തിൽ... ഒരു പെൺപ്രാവുണ്ടായിരുന്നു. ഒരു കുഞ്ഞു പ്രാവ്. മഴയുള്ളൊരു ദിവസം.... അവൾ സ്വന്തം കൂട്ടിലേക്ക് തിരികെ പറക്കാനാവാതെ.... ഒരു കഴുകൻറെ കൂട്ടിൽ അകപ്പെട്ടു. അന്നോളം പ്രാവിൻറെ രൂപമുണ്ടായിരുന്ന കഴുകൻ... അവളുടെ തൂവലുകൾ ഓരോന്നായി പറിച്ചെടുത്തു. അങ്ങിനെ തൂവലുകൾ നഷ്ടപ്പെട്ട പ്രാവിന്... പിന്നീടൊരിക്കലും പറക്കാനായില്ല. കഴുകന്മാർ വേറെയും വന്നു. അതിൽ ചിലർ അവളുടെ തൊലി പൊളിച്ചെടുത്തു. ചിലരവളുടെ മാംസം തിന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്കവൾ എടുത്തെറിയപ്പെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം പ്രാവൊരു മനുഷ്യനെ കണ്ടു. മാന്ത്രികനായോരാളെ. പാവം പ്രാവിൻറെ അവസ്ഥ കണ്ട്... ദയ  തോന്നിയപ്പോൾ... ആ മനുഷ്യൻ.... അന്നോളം കഴുകന്മാർ തിന്ന മാംസവും.... തൊലിയും... അവർ പറിച്ചെറിഞ്ഞ തൂവലുകളും... അവൾക്കു തിരിച്ചു നൽകി. പറക്കാൻ പുതിയ ആകാശങ്ങൾ നൽകി. പക്ഷെ...  കാവൽ മാലാഖയെ പോലെ വന്ന അയാളെ പിന്നെ അവൾ കണ്ടതേ ഇല്ല. അങ്ങിനെ അവൾ പതിയെ പതിയെ.... പുതിയ ആകാശത്തിലേക്ക് ചിറകുകൾ വിരിച്ചു പറക്കാൻ തുടങ്ങി. ഒരു ദിവസം... വേറെ ഒരു മനുഷ്യനെ അവൾ കണ്ടു. സ്വന്തം സ്വപ്നങ്ങൾ കൊണ്ട് വാടിയ പൂക്കൾക്ക് നിറം കൊടുക്കുന്ന.... ഒരു പാവം മനുഷ്യനെ.. മോളെ നീ കേൾക്കുന്നുണ്ടോ?"
അവൾ നോക്കുമ്പോൾ തള്ളവിരൽ വായിലിട്ട് കിടക്കുന്ന മോളെ കണ്ടു. ഉറങ്ങിയിരുന്നു അവൾ. നനഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ ആ മോളെ തൻറെ നെഞ്ചിലേക്ക് ഇറുക്കെ ചേർത്തു. പിന്നെ കണ്ണുകളടച്ച് കിടന്നു.
തുടരും  
 

 
 
അങ്ങിനെ തൂവലുകൾ നഷ്ടപ്പെട്ട പ്രാവിന് പിന്നീടൊരിക്കലും പറക്കാനായില്ല. കഴുകന്മാർ വേറെയും വന്നു. അതിൽ ചിലർ അവളുടെ തൊലി പൊളിച്ചെടുത്തു. ചിലരവളുടെ മാംസം തിന്നു. ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് അവൾ എടുത്തെറിയപ്പെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം പ്രാവൊരു മനുഷ്യനെ കണ്ടു. മാന്ത്രികനായോരാളെ. പാവം പ്രാവിൻറെ അവസ്ഥ കണ്ടു, ദയ തോന്നിയപ്പോൾ, ആ മനുഷ്യൻ, അന്നോളം കഴുകന്മാർ തിന്ന മാംസവും, തൊലിയും, അവർ പറിച്ചെറിഞ്ഞ തൂവലുകളും അവൾക്കു തിരിച്ചു നൽകി. അവൾക്ക് പറക്കാൻ പുതിയ ആകാശങ്ങൾ നൽകി.
ReplyDelete