Saturday, August 6, 2022

നിനക്ക് മാത്രം



ശാരദചന്ദ്രിക വിരുന്നെത്തുമ്പോൾ 

ശാരികെ നീയെന്നെയോർക്കാറുണ്ടോ?

കുളിരുമായെത്തി തളിരില തഴുകും 

പവനൻറെ പാട്ടു കേട്ടുണരാറുണ്ടോ?

ഇലഞ്ഞിപ്പൂഗന്ധത്തിൻ ഉന്മാദത്തിൽ 

ജീവസുധേ നീയെന്നെ തേടാറുണ്ടോ? 

ഇവിടെയിയേകാന്ത ഊഷരഭൂമിയെ  

ഊർവ്വരമാക്കുന്നു നിന്നോർമ്മകൾ. 

നീറുമെൻ മൂകമനസ്സിലേക്കെന്നും  

വരവർഷമാകുന്നു നിന്നോർമ്മകൾ. 

നിത്യവും നീറുമെൻ ചിന്തകളെല്ലാം 

തേടുന്നു നിൻഹാസ കുളിർമേഘം.

പ്രിയമോടെ പാടിയ പാട്ടുകളെല്ലാം 

പ്രിയസഖി, നിനക്കുള്ളതായിരുന്നു. 

കനവിലും നിനവിലുമെന്നുള്ളിൽ 

പ്രിയസഖി,  നീ മാത്രമായിരുന്നു!  

No comments:

Post a Comment