നീ മാത്രമറിയുന്നൊരു
ഹൃദയനോവുണ്ടെന്നിൽ;
നിൻവിരൽതുമ്പ് മാത്രം
തേടുമൊരശ്രു ബിന്ദുവിൻ
തീഷ്ണതപ്തമാം നൊമ്പരം!
ഇനിയെങ്കിലുമെൻ
പ്രിയപാരിജാതമേ, നിൻ
മിഴിപ്പൂക്കൾ വിടർത്തൂ;
നിന്നുണർത്തു പാട്ടിൻ
മൃദുചുംബനങ്ങളാൽ
മെല്ലെ മെല്ലെയെന്നെ
വിളിച്ചുണർത്തു!
നിന്നെയും കാത്തരിപ്പൂ
ഞാനീ പകല്കിനാവിൻ
നിത്യവസന്തവനികയി-
ലാദിമകാമുകൻറെ
മായാമുളന്തണ്ടുമായ്!
ഇനിയെങ്കിലും വരൂ
നീയീ മുളം തണ്ടിലെ
ശ്രുതിയായുണർന്നിടൂ;
ഇത്തിരിനേരമെങ്കിലു-
മെന്നരികിലിരിന്നിടൂ!
അബൂതി
No comments:
Post a Comment