Saturday, September 24, 2022

മിഴിചിരാത്



കുന്നിക്കുരു പോലെ 

മഞ്ചാടിമണി പോലെ 

മിഠായിക്കടലാസ് പോലെ 

ഒരുപിടി പകൽക്കിനാക്കളും

പിന്നെ ഭ്രാന്ത് പിടിച്ച ചിന്തകൾ 

വാരിവലിച്ചെഴുതിയ,യൊരു 

പുരാതന പുസ്തകവും മാത്രമേ 

സ്വന്തമാക്കാനായുളളൂ!


വസന്തഹൃദയവും 

വർണ്ണവില്ലും മാരിയും 

കോകിലകളഗാനവും 

തേൻകിനിഞ്ഞ പൂക്കളും 

കാണാനിലങ്ങളിലെങ്ങോ 

അപ്രാപ്യമായിക്കഴിയുന്നു!


ഒരു വസന്തം വൈകി വന്നു 

വേലിക്കൽ നിന്നെത്തിനോക്കി 

അന്യയായ് തിരികെ മടങ്ങി; 

പിൻവിളിക്ക് കാതോർക്കാതെ 

തിരിഞ്ഞൊന്ന് നോക്കിടാതെ!


എങ്കിലുമിന്നുമെൻ 

ജീവൻറെ നാളമാകുവാൻ 

നിൻമിഴിചിരാതിലെ  

ദീപകം തേടുന്നു ഞാൻ!   

 

❤️ അബൂതി  ❤️

No comments:

Post a Comment