വസന്തവും അതിൻറെ വർണ്ണങ്ങളും,
അലറുമീയാഴിക്കുമക്കരെയാണ്.
ഇവിടെ, വെയിലേറ്റുണങ്ങുന്ന മിഴികളാം
ഉപ്പുപാടങ്ങളിൽ, കിനാവ് പോലും
വിളറി വെളുത്ത് നിൽക്കുകയാണ്!
അർദ്ധജീവിതത്തിൻറെ അർത്ഥമില്ലാത്ത
പേരൊന്നു മാത്രമത്രെ പ്രവാസം!
മുഖച്ചുട്ടി കുത്താത്ത കോമാളികളിവിടെ
സ്വപ്നങ്ങൾക്ക് പകരം വിൽക്കുന്നത്;
ആയുസിൻറെ പൊടിഞ്ഞ താളുകളാണ്!
ഇവിടെയീ മുൾമുരിക്കിലവർ തൂങ്ങുന്നു;
ഭൂമിയിൽ കാലുറയ്ക്കാതെ തലകീഴായ്!
അവധികൾ തോളിലേറ്റിപ്പറന്നാലും
പിന്നെയും തിരിച്ചു വരുന്ന വേതാളങ്ങൾ!
ഉരുകിത്തീരുന്ന പ്രാണനോടവർ
ജീവിതഭാരമെന്ന കള്ളക്കണക്കോതും!
എന്നിട്ടന്യൻറെ സ്വപ്നത്തിനിവിടെ
ഈ മരുക്കാട്ടിൽ അടയിരിക്കും!
ഒടുവിൽ ഒരു ഭാണ്ഡം നിറയെ
രോഗവും നെടുവീർപ്പുമായ് മടങ്ങും!
ചത്ത സ്വപ്നങ്ങളുടെ ജഢങ്ങൾ നാറുന്ന
മുഷിഞ്ഞമനസ്സിൻറെ അകത്തളത്തിൽ
പടുതിരിയാളിയ മിഴികളുമായൊരുത്തി
മൗനത്തിലാണ്ട പരിഭവമോതുന്നു!
കേൾക്കില്ല! കേട്ടാലും ഭാവിക്കില്ല!
സ്വയം തീർത്ത അടിമച്ചങ്ങലയിലെന്നോ
ബന്ധനസ്ഥരായവരാണല്ലോ അവർ?
* ശുഭം *
പ്രവാസജീവിതം കഷ്ടംത്തന്നേ!
ReplyDeleteആശംസകൾ
ഒടുവിൽ ഒരു ഭാണ്ഡം നിറയെ
ReplyDeleteരോഗവും നെടുവീർപ്പുമായ് മടങ്ങും!
ചത്ത സ്വപ്നങ്ങളുടെ ജഢങ്ങൾ നാറുന്ന
മുഷിഞ്ഞമനസ്സിൻറെ അകത്തളത്തിൽ
പടുതിരിയാളിയ മിഴികളുമായൊരുത്തി
മൗനത്തിലാണ്ട പരിഭവമോതുന്നു!
കേൾക്കില്ല! കേട്ടാലും ഭാവിക്കില്ല!
സ്വയം തീർത്ത അടിമച്ചങ്ങലയിലെന്നോ
ബന്ധനസ്ഥരായവരാണല്ലോ അവർ...